2021 സെപ്റ്റംബർ 5 ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അധികം ദൂരെയല്ലാത്ത ശ്രീവത്സം റെസിഡൻസിയുടെ റൂഫ് ടോപ്പിലെ റെസ്റ്റോറന്റിൽ അഞ്ചു പോലീസുകാർ സമ്മേളിച്ചു. ചാവക്കാട് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ജിതിൻ ചാക്കോ, കോഴിക്കോട് റൂറൽ എസ് ഐ ശബരീഷ് വാസുദേവൻ, കാഞ്ഞങ്ങാട് ട്രാഫിക്കിലെ രോഹിത് സത്യൻ, എരുമേലി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിഷിൻ മുഹമ്മദ് ഒപ്പം സൈബർ സെൽ ഡോമിലെ എസ് ഐ നിത്യ രാമൻ. ഈയഞ്ചു പേരും ശ്രീവത്സത്തിന്റെ മേൽപ്പുര റസ്റ്റോറന്റിൽ കൂടിയതിന്റെ പിന്നിൽ…
ടാഗ്: മലയാളം കഥകൾ
എന്റെ പ്രസിദ്ധീകരിച്ച കഥകൾ
ട്രൂകോപ്പി തിങ്ക് വെബ്‌സീനിലും സാകേതം മാസികയിലൂടെയും പ്രസിദ്ധീകരിച്ച കഥകൾ ഇവിടുണ്ട്. https://truecopythink.media/short-story/elda-malayalam-short-story-by-sijith-v https://truecopythink.media/short-story/story-by-sijith-v-packet-105 https://truecopythink.media/short-story/thrayam-story-by-sijith-v https://truecopythink.media/short-story/story-by-sijith-packet-85
പ്രേമാഭിഷേകം
പതിനാറാം വിവാഹവാർഷിക രാവിൽ കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന മധുരിമയുടെ ചെവിയിൽ ശബ്ദം താഴ്ത്തി, മന്ത്രിക്കുന്നത് പോലെയാണ് പ്രേം ആ ചോദ്യം ചോദിച്ചത്. “മധു, നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ “ മധു എന്ന വിളിയിൽ തന്നെ മധുരിമ ഉണർന്നു. കല്യാണം കഴിഞ്ഞിത്ര കാലമായി ആദ്യമായിട്ടാണ് പ്രേമേട്ടൻ അവളെ മധു എന്ന് വിളിക്കുന്നത്. “എന്താ പ്രേമേട്ടാ “ ചെരിഞ്ഞു കിടക്കുന്നിടത്ത് നിന്ന് ഒന്നനങ്ങുക പോലും ചെയ്യാതെ അവൾ ചോദിച്ചു. “നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ എന്ന് “ അവൾ…
Elda 2040 – New story published on TrueCopyThink Webzine
Read the latest story online at TrueCopy Webzine: https://truecopythink.media/short-story/elda-malayalam-short-story-by-sijith-v
ആരോ പിന്തുടരുന്നുണ്ട് – അപസർപ്പക കഥ – സാകേതം മാസികയിൽ
#saaketham സാകേതം മാസിക പ്രിന്റ് എഡിഷൻ കടകളിലും ഡിജിറ്റൽ എഡിഷൻ മാഗ്സ്റ്റർ ആപ്പിലും ലഭ്യമാണ്. പ്രിന്റ് എഡിഷൻ വില 20 രൂപ. ഡിജിറ്റൽ എഡിഷൻ 2$. പ്രവാസിപതിപ്പ് ആണ് ഇത്തവണ. കഥകളുടെയും കുറിപ്പുകളുടെയും കൂട്ടത്തിൽ പ്രിയ സുഹൃത്തുക്കൾ വിപിൻ മോഹൻ, ലീസ മാത്യു, ഹരിത സാവിത്രി, പ്രിയ ഉണ്ണികൃഷ്ണൻ, എതിരൻ ചേട്ടൻ, ബെന്നി എന്നിവരുടെ സൃഷ്ടികളും ഉണ്ട് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. Magzter ലിങ്ക് https://reader.magzter.com/preview/erg0ukawigam8e2pxscyks11347940/1134794 . വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
ഠോ – ഒരു മാജിക്കൽ റിയലിസം കുറ്റാന്വേഷണ കഥ !
ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 വായിക്കൂ / കേൾക്കൂAdapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction….
മരണാനന്ദം
പ്രാഞ്ചിയേട്ടൻ പറയുന്നത് പോലെ നല്ല കളറ് വെടിച്ചില്ലു സ്വപ്നം കാണുന്ന കൂട്ടത്തിലാണ് ഈയുള്ളവനും. കാണുക മാത്രമല്ല ഉറക്കം വിടുമ്പോൾ ചിലതൊക്കെ ഓർത്തെടുക്കാനും, ചില സ്വപ്‌നങ്ങളുടെ ലൂപ്പിൽ വ്യത്യസ്ത ദിവസങ്ങളിൽ ചെന്ന് പെടുന്നതിനും ഭാഗ്യം കിട്ടിയിട്ടുണ്ട്. അത്തരം ഒരു സ്വാപ്നമാണ് ഇന്ന് വിവരിക്കുന്നത്…കണ്ടത് ഏകദേശം നാലഞ്ച് വർഷങ്ങൾക്ക് മുന്നെയാണെന്ന് തോന്നുന്നു. നല്ല ഉറക്കത്തിലാണ്…കണ്ണ് മുറുക്കെ അടച്ചുള്ള ഉറക്കം…കാലുകൾക്ക് ചലനശേഷി നഷ്ടമായിരിക്കുന്നു…കൈകൾ മന്ദീഭവിച്ചത് പോലെ.ചുറ്റും ചില കരച്ചിലുകൾ കേൾക്കാം..ഏങ്ങലടികൾ..അലമുറയിട്ടുള്ള കരച്ചിലുകൾ.എന്റെ മരണമാണ് എന്ന് ഊഹിക്കാം. ആ തിരിച്ചറിവുണ്ടായ അതെ നിമിഷം…
സ്‌കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും
ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു. പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത്…
തിരോധാനം ??
തിരോധാനം ?? നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്‌കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്‌കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്‌കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു…
ത്രയം
ത്രയം സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് അന്പത്തിയൊന്ന് അദ്ധ്യായം പതിന്നാല്, അവസാന പാരഗ്രാഫ്. “ദസ്തേയ്‌വ്സ്കിയുടെ നോവലിക്കുറിപ്പുകളിൽ ഏറ്റവും സങ്കീര്ണമായത് ഇഡിയറ്റിന്റേത് ആയിരുന്നു. ജനീവയിൽ ഇരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തെയ്‌വ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..” ഈ പുസ്തകത്തിലേക്ക് എത്തുന്നതിനും, ദസ്തെയ്‌വ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെ മാസങ്ങൾക്കു മുൻപേ തന്നെ, ഗൂഗിൾ എടുത്ത് താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് വെച്ച്, ഈ സിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്ന ഒരു…
മാലക്കള്ളൻ !!
വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം കിളി കിളിയോ… ഹും, ഡിലൈറ്റ് ബസിലെ കിളി.. ഡിലൈറ്റ് ബസിലെ..ഓ …ആ കിളി… അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..! അതെന്താ.. അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല…