ആരോ പിന്തുടരുന്നുണ്ട് – അപസർപ്പക കഥ – സാകേതം മാസികയിൽ

#saaketham സാകേതം മാസിക പ്രിന്റ് എഡിഷൻ കടകളിലും ഡിജിറ്റൽ എഡിഷൻ മാഗ്സ്റ്റർ ആപ്പിലും ലഭ്യമാണ്. പ്രിന്റ് എഡിഷൻ വില 20 രൂപ. ഡിജിറ്റൽ എഡിഷൻ 2$. പ്രവാസിപതിപ്പ് ആണ് ഇത്തവണ. കഥകളുടെയും കുറിപ്പുകളുടെയും കൂട്ടത്തിൽ പ്രിയ സുഹൃത്തുക്കൾ വിപിൻ മോഹൻ, ലീസ മാത്യു, ഹരിത സാവിത്രി, പ്രിയ ഉണ്ണികൃഷ്ണൻ, എതിരൻ ചേട്ടൻ, ബെന്നി എന്നിവരുടെ സൃഷ്ടികളും ഉണ്ട് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. Magzter ലിങ്ക് https://reader.magzter.com/preview/erg0ukawigam8e2pxscyks11347940/1134794 . വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !

ഠോ – ഒരു മാജിക്കൽ റിയലിസം കുറ്റാന്വേഷണ കഥ !

ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 വായിക്കൂ / കേൾക്കൂAdapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction….

ത്രയം – ട്രൂ കോപ്പി തിങ്ക് വെബ്‌സീനിൽ

സുഹൃത്തുക്കളെ, ത്രയം എന്ന കഥ ട്രൂ കോപ്പി തിങ്കിന്റെ വെബ്‌സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.ഓഡിയോ / ടെക്സ്റ്റ് വേർഷനുകളിലാണ് കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദി https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY

!!

സ്ഥിരമായി ബസ്സ് ഇറങ്ങാറ് ഹൈസ്‌കൂളിന് മുന്നിലെ സ്റ്റോപ്പിൽ ആണ്. വെയിറ്റിങ് ഷെഡിന്റെ എതിർവശത്തായുള്ള ഒറ്റയടി പാതയിലൂടെ ഇറങ്ങി ചെന്നാൽ ചെറുപുഴയാണ്. പുഴയുടെ മീതെ കുറേക്കാലം വരെ മുള കെട്ടിയുണ്ടാക്കിയ പാലം ആയിരുന്നു. നീളത്തിൽ മുളകൾ വരിഞ്ഞു കെട്ടി, കമ്പി വലിച്ചു കൈവരി കെട്ടിയ തൂക്കു പാലം. പിന്നീട് അവിടെ കോൺക്രീറ്റ് നടപ്പാലം വന്നു. രാത്രി ഏറെ വൈകിയാണ് ബസ്സ് ഇറങ്ങിയത്. പാലം കടന്നു, ചെറിയ റബർ തോട്ടം കടന്നാൽ മണ്ണിട്ട റോഡായി. വഴിയിലെ വീടുകളിൽ നായകളെ കെട്ടഴിച്ചു…

കൊതി

തൊമ്മിച്ചനും ഇട്ടിച്ചനും സുഹൃത്തുക്കളായിരുന്നു. ചൈൽഡ് ഹുഡ് ഫ്രെണ്ട്സ്.വീട്ടിൽ മടിപിടിച്ചു ചുരുണ്ടു കൂടിയിരിക്കുന്നു എന്ന് ഭാര്യമാർ പഴി പറയുമ്പോൾ രണ്ടു പേരും പുറത്തേക്കിറങ്ങും. കുളക്കടവിലോ, പുഴയിറമ്പിലൊ കുത്തിയിരുന്ന് കഥയും പഴംപുരാണവും പറഞ്ഞു നേരം വെളുപ്പിക്കും. ദാ ഇപ്പൊ വന്നേക്കാമേ എന്ന് പറഞ്ഞൊരു തൃസന്ധ്യക്ക് പുറത്തോട്ടിറങ്ങിയ രണ്ടു പേരെയും കാൺമാനില്ല എന്ന് പറഞ്ഞു ഭാര്യമാർ തലതല്ലി നിലവിളിച്ചതിന്റെ മൂച്ചിൽ നാട്ടുകാർ മുഴുവനും അരിച്ചു പെറുക്കി ഒടുവിൽ പരപരാ വെളുക്കുന്ന നേരത്ത് തോട്ടുവക്കിൽ കഥപറഞ്ഞിരിക്കുന്ന തൊമ്മിച്ചനെയും ഇട്ടിച്ചനെയും കണ്ടു പിടിച്ച കഥ…

ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9

“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ്‌ ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ്‌ അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ്‌ ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു.  “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…

ഫ്ലോറിഡാ കഥകൾ- My first short film as a director ! Please watch !!

പണ്ട്..ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത്, ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ കുത്തിയിരിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് കലിപ്പ് കയറും. “പോയിരുന്നു രണ്ടക്ഷരം പഠിക്ക്..അല്ലെങ്കിൽ ആ പശൂനെ കൊണ്ട് പോയി തീറ്റിക്ക് ..” എന്നൊക്കെ സ്ഥിരം വായ്ത്താരി കേൾക്കുന്പോൾ, ജനിച്ചു വീണത് “സിറ്റിയിൽ” അല്ലാതെ പോയതിനെ പഴിച്ചു കൊണ്ട് ഒരു കയ്യിൽ നോട്ടുബുക്കും, മറുകയ്യിൽ ഒരു കയറും കയറിന്റെ അറ്റത്ത് ലക്ഷണമൊത്ത ഒരു പശുവുമായി പറമ്പിലേക്കിറങ്ങും. തോനെ പുല്ലുള്ള ഒരു സ്പോട്ട് കണ്ടെത്തി അതിന്റെ വിസിബിലിറ്റിയിൽ ഉള്ള ഒരു തണല് പിടിച്ചിരുന്നു നൈസായിട്ട്…